
കൂത്തുപറമ്പ്: ആദിവാസി ജനവിഭാഗങ്ങളുൾപ്പെടുന്ന മേഖലകളുള്ള ചിറ്റാരിപ്പറിമ്പ് ഇനിമുതൽ സമ്പൂർണ വായനശാല പഞ്ചായത്തായിരിക്കുന്നു. കണ്ണൂർ ജില്ലയില്ലെമ്പാടും നടന്നുകൊണ്ടിരിക്കുന്ന പീപ്പിൾസ് മിഷനെന്ന മഹാമുന്നേറ്റത്തിന്റെ ഭാഗമായിമാറുകയായിരുന്നു ചിറ്റാരിപ്പറമ്പും. അതിലൂടെയാണ് എല്ലാ വാർഡിലും വായനശാലകളാരംഭിച്ചത്. വായനശാലകളിലില്ലാതിരുന്ന മൂന്ന് വാർഡുകളിൽ കൂടി പുതിയതായാരംഭിച്ചതോടെ സമ്പൂർണ വായനശാല പഞ്ചായത്തെന്ന പദവിയിലേക്ക് ചിറ്റാരിപറമ്പും മാറുകയായിരുന്നു. നിലവിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പതിനഞ്ചു വാർഡുകളിലായി ഇരുപത് വായനശാലകളായി മാറും. ആദിവാസി മേഖലകളിലുൾപ്പെടെയാണവ ആരംഭിച്ചത്.
ചിറ്റാരിപറമ്പ് പഞ്ചായത്ത് ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി ഫോക്ലോർ അക്കാദമി സെക്രട്ടറിഎ വി അജയകുമാർ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ അധ്യക്ഷനായിരുന്നു.കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗംഎം കെ മനോഹരൻ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിജ രാജീവൻ ,സി സി സഹില്രാജ്,സി ചന്ദ്രൻ,കുമാരൻ വയലേരി,എം റോജ,പി അശോകൻ,കെ രഘുത്തമൻ , കെവി ധർമ്മരാജൻ, അമൽരാജ്,കെ വി ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.